അഷ്ഫാഖ് ഉല്ലാ ഖാൻ: ഇന്ത്യൻ ഇസ്ലാമിന്റെ ബ്രാൻഡ് ഐക്കൺ

“ഖാൻ സാഹിബ്. ഒരു ഹിന്ദു ഇന്ത്യ എന്തുകൊണ്ടും ഒരു ബ്രിട്ടീഷ് ഇന്ത്യയെക്കാൾ മെച്ചമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്.”

വിപ്ലവകാരികളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ ജാതി പറഞ്ഞു തന്നെയും ആര്യസമാജക്കാരനായ ഉറ്റതോഴനായ രാം പ്രസാദ് ബിസ്മിലിനെയും തമ്മിലടിപ്പിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് സൈന്യത്തിലെ ജയിൽ സൂപ്രണ്ട് തസദ്രുക്ക് ഖാന് അഷ്ഫാഖ് കൊടുത്ത മറുപടിയാണ്.

തികഞ്ഞ ദേശഭക്തൻ.
വിട്ടുവീഴ്ചയില്ലാത്ത പ്രാക്ടീസിങ് മുസ്ലിം.
എന്റെ മാതൃഭൂമി പ്രസവിച്ച വീരസന്താനം.
ഇന്നവന്റെ വീരാഹുതിക്ക് 93 വയസ്സാണ്.

ജയിലിൽ വധശിക്ഷ കാത്തു കിടക്കുമ്പോഴും ആചഞ്ചലനായിരുന്നു അവൻ. പുണ്യറമളാനിൽ കടുത്ത വ്രതനിഷ്ഠ. അഞ്ചു നേരം നിസ്കരിക്കും. ബിസ്മിലിന്റെ ദേശഭക്തിഗീതങ്ങൾ ഉറക്കെച്ചൊല്ലും.

മരണത്തിനു മുന്നേ അവനെഴുതി.

“എനിക്കഭിമാനമുണ്ട്. രാഷ്ടത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി ബലിദാനിയാവുന്ന ഇസ്ലാമിന്റെ സന്തതികളിൽ എന്നും ആദ്യത്തെത് എന്റെ പേരായിരിക്കും എന്നതിൽ.”

വർഷങ്ങൾക്ക് മുന്നേ ഇന്നേ ദിവസം
ആറടി ഉയരമുള്ള ഉറച്ച ശരീരമുള്ള ആ ചെറുപ്പക്കാരൻ ഉറച്ച കാലടികളോടെ ആ കഴുമരത്തിലേയ്ക്ക് നടന്നടുത്തു.
ബിസ്മിലിനും റോഷൻ സിംഗിനുമൊപ്പം പുഞ്ചിരിച്ചുകൊണ്ട് അവൻ ആ തൂക്കുകയറിനെ ചുംബിച്ചു. അന്നവന് ഇരുപത്തേഴു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. തൂക്കുകയറണിയുന്നതിനു മുന്നേ അവൻ പതറാതെ പറഞ്ഞു.

“എന്റെ കൈകളിൽ ചോര പുരണ്ടിട്ടില്ല. ഞാനാരെയും കൊന്നിട്ടില്ല. ദൈവം എന്നെ നീതീകരിക്കും.

ലാ ഇലാഹീ ഇല്ലല്ലാഹ് മുഹമ്മദുർ റസൂലല്ലാഹ്”

Leave a comment

Website Powered by WordPress.com.

Up ↑