ശിവഗിരിയിലെ വൈദികമഠത്തിന്റെ വരാന്തയിൽ മൂന്നു തഴപ്പായിട്ട് അവരിരുവരും ആസനസ്ഥരായി. കൂടെ ദീനബന്ധു സിഎഫ് ആൻഡ്രൂസും.
സംഭാഷണം സംസ്കൃതത്തിലാകാമെന്നു മലയാളികളുടെ ഗുരുദേവനരുളി. തനിക്ക് ബംഗാളി കലർന്ന സംസ്കൃതമേ വശമുള്ളെന്നു ബംഗാളികളുടെ ഗുരുദേബും. അനന്തരം യഥാക്രമം കുമാരനാശാനും എൻ കുമാരനും ഇരുവരുടെയും ദ്വിഭാഷികളായി.
വിവേകനന്ദസ്വാമികൾ ‘ഭ്രാന്താലയ’മെന്നു വിശേഷിപ്പിച്ച മണ്ണിനെ ഇരുപതു കൊല്ലം കൊണ്ട് ‘തീർത്ഥാലയ’മാക്കിയ നൈപുണ്യത്തിന്റെ മഹിമയെ ടാഗോർ വാനോളം പുകഴ്ത്തി.
“സ്വാമി അവിടുന്ന് ഏറെ പ്രവർത്തിച്ചുവല്ലോ. കേരളമിന്ന് ഭ്രാന്താലയമല്ല. കേരളമിന്ന് ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായിരിക്കുന്നു” അദ്ദേഹം പറഞ്ഞു.
‘നാം ഒന്നും ചെയ്യുന്നില്ലല്ലോ” എന്നായിരുന്നു ഗുരുവാണി.
ടാഗോർ വീണ്ടും പറഞ്ഞു. “ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതിൽ സ്വാമി ഇനിയും പ്രവർത്തിയ്ക്കണം”.
“ജനങ്ങളുടെ കണ്ണുകൾ തുറന്ന് തന്നെയാണിരിക്കുന്നത് എങ്കിലും അവർ കാണുന്നില്ല എന്നേയുള്ളു” എന്നു മറുമൊഴി. ആ സംഭാഷണം ഒന്നരനാഴിക നീണ്ടു.
സംഭാഷണം കഴിഞ്ഞ് എഴുന്നേറ്റ ടാഗോർ ഗുരുവിനെ കുനിഞ്ഞ് നമസ്‌ക്കരിക്കുകയും മതിയാകാഞ്ഞ് ഗുരുവിന്റെ നിശ്ചേഷ്ടം തൂങ്ങിക്കിടന്ന രണ്ട് കൈകളും കൂട്ടി ഒന്നാക്കിച്ചേർത്ത് അതിൽ കുനിഞ്ഞ് ചുംബിക്കുകയും ചെയ്തു. ടാഗോറിനെ അനുഗ്രഹിക്കുന്ന മട്ടിൽ ഗുരുദേവൻ തിരിച്ച് അഭിവാദനം ചെയ്തു.
യാത്രയാകുന്ന നേരം ശിവഗിരിയിലെ സന്ദർശക ഡയറിയിൽ രവീന്ദ്രനാഥ ടാഗോർ ഇങ്ങനെയെഴുതി.
“ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഞാന്‍ സഞ്ചരിച്ചു വരികയാണ്. ഇതിനിടയിൽ ഒട്ടനവധി മഹര്‍ഷിമാരെയും പുണ്യാത്മാക്കളെയും കണ്ടുമുട്ടാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
എന്നാല്‍ ഒരു കാര്യം തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ സ്വാമി ശ്രീ നാരായണ ഗുരുവിനെക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന ഒരാളെയോ അദ്ദേഹത്തോളം പോന്നയാളെയോ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.
അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന ആ യോഗ നയനങ്ങളും ഈശ്വര ചൈതന്യത്താൽ പ്രകാശിതമായ ആ മുഖമണ്ഡലവും എനിക്ക് ഒരു കാലവും വിസ്മരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്”.
“I have been touring different parts of the world. During these travels, I have had the good fortune to come into contact with several saints and Maharshis (great saints). But I have frankly to admit that I have never come across one who is spiritually greater than Swami Sree Narayana Guru of Malayalam-nay a person who is on a par with his spiritual attainments.
I am sure; I shall never forget radiant face, illumined by the self-effulgent light of divine glory and those yogic eyes fixing their gaze on a remote point in the distant horizon.”
- Rabindranath Tagore, Sivagiri Mutt, 15-11-1922
Very interesting
LikeLiked by 1 person