അവസാനത്തെ ആണി

സംഘത്തെ കുറിച്ച് ഇടതുപക്ഷത്തിന്റെ പൊതുവേദികളിൽ സ്വീകാര്യത ലഭിക്കാനായി പറഞ്ഞു പരത്തിയ തലയ്ക്കടിക്കുന്ന നുണകളിൽ ആദ്യത്തേത് പ്രചരിപ്പിച്ചയാൾ ആര് എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയായിരുന്നു ഈ അന്വേഷണത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ വിലയിരുത്തൽ സജ്ജനസമക്ഷം സമർപ്പിക്കുന്നു. https://nachiketam.in/2020/12/13/guruji-golwalkar/ (ലേഖനത്തിന്റെ മർമഭാഗം മുകളിലെ ലിങ്കിൽ വായിക്കാം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള പ്രചാരക് ആയിരുന്ന ഭാസ്‌കർ റാവുജിയുടെ രണ്ടു ജീവചരിത്രങ്ങളിലെ ഭാഗങ്ങളാണ് താഴെയുള്ളത്) നുണകളുടെ സുവിശേഷകൻഭാഗം നാല് 1948 ജനുവരിയിൽ ശ്രീഗുരുജി തിരുവനന്തപുരം സന്ദർശിച്ചു. 25-ാം തീയതി... Continue Reading →

നിലയ്ക്കാത്ത നിതാന്തകർമ്മവ്യഗ്രത

സ്വയംവരിച്ചൊരീകർത്തവ്യത്തിനുസഫലതയൊന്നുണ്ടോ ദിവസവും ഒരു മണിക്കൂർ നിശ്ചയിച്ച സ്ഥലത്ത് നിശ്ചയിച്ച സമയത്ത് നിയമിതമായ രീതിയിൽ ഒത്തുകൂടി പിരിഞ്ഞു പോകുന്ന ഒന്നു മാത്രമാണോ സംഘപ്രവർത്തനം? ഈ ചോദ്യം സ്വയമുയർത്താത്ത സംഘസ്വയംസേവകർ തുച്ഛമാകും.. സമാജത്തെ സംഘടിപ്പിക്കുക എന്നതിലാണ് സംഘപ്രവർത്തനത്തിന്റെ സാഫല്യം എന്നു ബോധ്യപ്പെടാൻ നല്ലത് നമുക്ക് മുന്നേ നടന്ന ജീവിതങ്ങളെ പഠിക്കുന്നതാണ്. നമ്മെ നാട്ടുകാർ വിളിക്കുന്ന പേരാണ് സംഘപരിവാർ എന്ന്. അങ്ങനെയൊരു പേര് നമ്മൾ ആഗ്രഹിച്ചിട്ടുണ്ടോ? നമ്മളൊരു പ്രത്യേക ഗണം ആയി സമാജത്തിൽ നിലകൊള്ളണം എന്നു നമ്മളൊരിക്കലും ആഗ്രഹിച്ചില്ല. ഹിമലയത്തിനു തെക്ക്... Continue Reading →

ഏ മേരെ വതന് കീ ലോഗോം

പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. ദേശഭക്തി ജ്വലിച്ചു നിന്ന ആ കാലഘട്ടത്തിൽ അദ്ദേഹം നാടകങ്ങളിലൂടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി. വീരസവർക്കർ എഴുതിയ 'സന്യസ്തഖഡ്ഗം' എന്ന നാടകം അദ്ദേഹം സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്നു. 1931 സെപ്റ്റംബർ പതിനെട്ടിനായിരുന്നു അതിന്റെ ആദ്യ പ്രദർശനം. താത്യാ റാവു സവർക്കരുമായുള്ള ഈ ബന്ധം അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രവർത്തകനാക്കി മാറ്റി. ആ കാലഘട്ടത്തിൽ വീർസവർക്കർ രത്നഗിരിയിലെ വീട്ടിൽ തടങ്കലിലാണ്. 1937ലാണ് 1911 മുതൽ ആരംഭിച്ച അദ്ദേഹത്തിന്റെ 50 കൊല്ലം... Continue Reading →

നരേന്ദ്രജാലം തുടരുന്നു

2006ലാണെന്ന് തോന്നുന്നു, പൂജനീയ സർസംഘചാലക് സുദർശൻജിയുടെ ബൗദ്ധിക്കിൽ അദ്ദേഹം ഈ കാലഘട്ടത്തിന്റെ വിഷമതകൾ വിവരിക്കുകയാണ്. "നമ്മളൊരു യുഗസന്ധിയിലൂടെ ചലിക്കുകയാണ്. വിവേകാനന്ദ സ്വാമികൾ ആയിരത്തി എണ്ണൂറുകളുടെ അവസാനം അദ്ദേഹത്തിന്റെ ഗുരുഭായിമാരെ നിരന്തരമായി ഓർമിപ്പിക്കുമായിരുന്നു ഠാക്കൂർ ജനിച്ച 1836ൽ ഈ രാഷ്ട്രത്തിൽ സ്വർണിമയുഗത്തിന് നാന്ദികുറിക്കപ്പെടുകയായിരുന്നുവെന്ന്. ഒരു യുഗത്തിന്റെ ദൈർഘ്യം 175 കൊല്ലമാണെന്ന് അരവിന്ദന്റെ ഋഷിവചനമുണ്ട്. അതനുസരിച്ച് 2011ൽ പുതുയുഗപ്പിറവിയുണ്ടാകും. രണ്ടു യുഗങ്ങൾക്കിടയിൽ ഒരു സന്ധ്യാകാലമുണ്ട്. നാം ഇന്ന് ആ യുഗസന്ധിയിലൂടെ കടന്നു പോവുകയാണ്. ഓരോ യുഗസന്ധിയും കടന്നു പോകുമ്പോൾ കഷ്ടതകളുടെ... Continue Reading →

ഭസ്മാന്തം ശരീരം!

മരണാനന്തരം എന്നെ എങ്ങനെയാണ് ദഹിപ്പിക്കാൻ പോകുന്നത് യാദവ്റാവ്?ചോദ്യം ഡോക്ടർ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ - രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകനും ആദ്യ സർസംഘചാലകനും. ആ ചോദ്യം യാദവ്റാവ് ജോഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ക്ഷീണിതനായിരുന്നു കേശവൻ.. എന്തുകൊണ്ടോ തന്റെ അന്ത്യമടുത്തു എന്ന തോന്നൽ… മരുന്നു കഴിക്കാൻ സമയമായി.. എന്ന് യാദവ്റാവ് പ്രതിവചിച്ചു.. വിഷയം മാറ്റണ്ട - എങ്ങനെയാണ് എന്റെ ശവദാഹം? ഒരു തരം സൈനികച്ചിട്ടയിലോ? (പിന്നീട് സഹസർകാര്യവാഹ് ആയെങ്കിലും അന്ന് യാദവ റാവു ജോഷിക്ക് 26 വയസ്സ്)... Continue Reading →

കാലം പകുത്ത യുഗസന്ധിയിൽ..!

തൊള്ളായിരത്തി അമ്പതിലാണ്… പൂജനീയ ഗുരുജിയുടെ ഭാരത പര്യടനം കോഴിക്കോടെത്തിയപ്പോൾ അദ്ദേഹത്തിന് ഭാരതമാസകലമെന്നപോലെ അവിടെയും സ്വീകരണം ലഭിച്ചിരുന്നു. പരിപാടിയുടെ ആസൂത്രണ സമയത്തു തന്നെ അതിനെ പറ്റിയുള്ള വാർത്ത മുൻകൂട്ടി അറിയിക്കുകയും ശേഷം പത്രക്കുറിപ്പായി അന്നത്തെ മാദ്ധ്യമഭീമന്മാരുൾപ്പെടെ എല്ലാവർക്കും എത്തിക്കുകയും ചെയ്തത് മഹാരാഷ്ട്രയിൽ നിന്നും സംഘപ്രചാരകായി കോഴിക്കോടെത്തിയ ശങ്കർ ശാസ്ത്രീകളാണ്. എന്നാൽ പിറ്റേന്ന് പക്ഷെ ഒരു പത്രത്തിലും കരുതിക്കൂട്ടിത്തന്നെ ഒരു വരിപോലും എഴുതിവെയ്ക്കാതെ അത് ചവറ്റു കുട്ടയിലേയ്ക്ക് പോയി. നിങ്ങളുടെ ഒരു വാർത്തയും കൊടുക്കരുതെന്നാണ് ഞങ്ങളുടെ തീരുമാനമെന്ന് സംഭവിച്ചതെന്തെന്നു തിരക്കിച്ചെന്നവരോട്... Continue Reading →

നുണകളുടെ സുവിശേഷകൻ

യേശുവിന്റെ ജീവിതത്തെ അടുത്തുകണ്ട ശിഷ്യന്മാർ അതു പ്രചരിപ്പിച്ചത് രേഖപ്പെടുത്തിയതാണ് സുവിശേഷങ്ങൾ എന്നറിയപ്പെട്ടത്. ഗ്രീക്ക് ഭാഷയിലുള്ള 'എവന്‍ഗേലിയോന്‍' എന്ന വാക്കിന്റെ പരിഭാഷയാണ് സുവിശേഷം. ഈ വാക്കിനു അര്‍ഥം 'നല്ല വാര്‍ത്ത' അഥവാ 'നല്ല സന്ദേശം' എന്നാണ്.  എണ്പതോളം സുവിശേഷങ്ങൾ കനോണികമല്ലാത്തവ ആയിട്ട് ലഭ്യമാണ്. കനോണികമായ മത്തായിയുടെയും മാര്‍ക്കൊസ്സിന്റെയും ലൂക്കായുടേയും സുവിശേഷങ്ങളിൽ സമാനതകൾ നിരവധിയാണ് എന്നുള്ളതുകൊണ്ട് അവ മൂന്നും 'സമവീക്ഷണ സുവിശേഷങ്ങൾ' എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇത് ശരിക്കുള്ള സുവിശേഷങ്ങൾ. ഇന്നിവിടെ നമുക്ക് ഒരേ സംഭവത്തെ മൂന്ന് വ്യത്യസ്ത വീക്ഷണങ്ങളിൽ... Continue Reading →

അമൂൽ കുര്യനും ശ്രീ ഗുരുജിയും

എൻഡിഡിബി ചെയർമാൻ എന്ന നിലയിൽ 1967 ൽ ഗവൺമെന്റിന്റെ ഒരു ഹൈപവർ കമ്മിറ്റിയിൽ അംഗമാകാൻ ഞാൻ ക്ഷണിക്കപ്പെട്ടു. പലതരത്തിലുള്ള രസകരമായ വ്യക്തിത്വങ്ങളുടെ ഉടമകളായിരുന്നു കമ്മിറ്റി അംഗങ്ങൾ. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സർക്കാർ ആയിരുന്നു ചെയർമാൻ. അഗ്രികൾച്ചറൽ പ്രൈസസ് കമ്മീഷൻ ചെയർമാനായിരുന്ന അശോക് മിത്ര, പുരിയിലെ ശങ്കരാചാര്യർ, മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന എച്ച് ആർ ബി പാർപ്പിയ, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ മേധാവിയായിരുന്ന എം എസ് ഗോൾവൽക്കർ എന്ന ഗുരുജി തുടങ്ങിയവരായിരുന്നു... Continue Reading →

ആരവങ്ങൾക്കിടയിൽ ഒരു ബൗദ്ധികക്ഷത്രിയൻ

ഒരു സോഷ്യൽ എൻജിനീയറുടെ സ്‌മൃതി ദിനമാണിന്ന്.. മോക്ഷഗുണ്ടം വിശ്വേശ്വരയ്യയെന്ന ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവിന്റെ ജന്മദിനവും. 1931 ജൂണ്‍ 18ന് ഇന്നത്തെ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ റായ്പൂരിലാണ് പൂജനീയ സുദര്‍ശന്‍ജിയുടെ ജനനം. ഒമ്പതാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യമായി സംഘശാഖയില്‍ പങ്കെടുക്കുന്നത്. ജബൽപൂർ ഗവ. എന്ജിനീറിങ് കോളേജിൽ നിന്ന് ഗോൾഡ്‌ മെഡലോടുകൂടി ടെലികമ്യൂണിക്കേഷൻ ബിരുദമെടുത്ത ശേഷം 1954ല്‍ സംഘദൗത്യം മുഴുവൻസമയവും ചെയ്യാനുറച്ചുകൊണ്ട് പ്രചാരക് ആയി. 1964ല്‍ അദ്ദേഹത്തെ മധ്യഭാരതത്തിലെ സംഘടനയുടെ പ്രാന്ത പ്രചാരക് ആയി നിയമിച്ചു. 1969ൽ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹത്തെ... Continue Reading →

Website Powered by WordPress.com.

Up ↑