ക്ഷുദ്രമായ ഉപദേശീയതയും കമ്യൂണിസവും

"ഒട്ടന്മാര് വരും മക്കളേ. പുറത്തിറങ്ങരുത് കേട്ടോ"എന്നു പറഞ്ഞിട്ടാണ് അമ്മയെന്നും ജോലിയ്ക്ക് പോകാനിറങ്ങാറുള്ളത്. അവധിയുള്ള പകലുകളിൽ വീടിനുള്ളിൽ അമർചിത്രകഥയും വായിച്ചിരുന്ന കാലത്ത് 'അമ്മാ.. 'അമ്മാ..' എന്നൊക്കെ നീട്ടിവിളിച്ചു കൊണ്ട് ആരെങ്കിലും വീട്ടുമുറ്റത്തു വന്നാൽ പേടിച്ചു പോയി ഒളിച്ചു നോക്കി നിൽക്കും ഞാനും അനിയനും കൂടി. ചിലപ്പോൾ തട്ടിക്കൊണ്ടുപോയി കണ്ണുകുത്തിപ്പൊട്ടിച്ച് പിച്ചതെണ്ടാൻ ഇരുത്തിയാലോ?! ഒറീസയിലും ഗുജറാത്തിലും ആന്ധ്രയിലും വെള്ളം കയറുമ്പോൾ വിള നശിച്ചു കഴിയുമ്പോൾ, ഇതൊന്നും ബാധിക്കപ്പെടാത്ത നഗര കേന്ദ്രങ്ങളിലേയ്ക്കും മറ്റു ഗ്രാമങ്ങളിലേയ്ക്കും അവരങ്ങനെ സഹായം തേടി നടക്കും. ചിലപ്പോ... Continue Reading →

ഹിന്ദവി സ്വരാജ് – സ്വാഭിമാനം കാത്ത കരളുറപ്പ്

എംജി കോളേജിൽ ക്ലാസ് കഴിഞ്ഞു കിഴക്കേ കോട്ടയിലിറങ്ങി പടിഞ്ഞാറേ കോട്ടയിലുള്ള സംഘകാര്യാലയത്തിലേയ്ക്ക് പത്മതീര്ഥം ചുറ്റി പത്മനാഭ സ്വാമിയുടെ വടക്കേ നടയിലൂടെ നടക്കുമ്പോ സ്ഥിരം കാണുന്ന ഒരു ചാരുകസേരയുണ്ട്. ആ സ്ഥലം ഒരുപാട് ഉപജാപകതകളുടെയും ഒത്തുതീർപ്പുകളുടെയും ഇടമാണെന്നു കേട്ടിട്ടുണ്ട്.. കാശും കൊണ്ട് ആളെ തല്ലാൻ ആവശ്യപ്പെട്ടു വന്ന ആളോട് "തൊട്ടപ്പുറത്ത് വേറൊരു കൂട്ടരുടെ ഓഫീസുണ്ട്, അവർക്ക് ചിലപ്പോൾ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.ഞങ്ങൾക്കിതല്ല പണി" എന്ന് നമസ്തേ പറഞ്ഞ് ഇറക്കി വിട്ട ജില്ലാ പ്രചാരകനെ കണ്ടിട്ടുണ്ട്. ഒരു ആംബുലൻസുമായി ഡ്രൈവർക്ക്... Continue Reading →

സ്വാതന്ത്ര്യസമരത്തിന്റെ കൂലി വാങ്ങാതെ

ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയുടെ മകളായിരുന്നു. ലോകം മുഴുവൻ ഭരിച്ചിരുന്ന വെള്ളക്കാരന്റെ നാട്ടിലെ ഏതൊരു പ്രഭുകുടുംബത്തേക്കാളും ധനാഢ്യനായിരുന്ന മോട്ടിലാൽ നെഹ്രുവിന്റെ ചെറുമകൾ. അതല്ലാതെ അവരുടെ യോഗ്യതയെന്തായിരുന്നു?! മോട്ടിലാലിന്റെ അച്ഛൻ, അതായത് ജവഹർലാൽ നെഹ്രുവിന്റെ മുത്തച്ഛൻ ഗംഗാധർ നെഹ്റു മുഗൾ സുൽത്താന് ബഹദൂർഷാ രണ്ടാമന്റെ കൊട്ടാരത്തിൽ (ആഗ്രകോട്ടയിൽ) കോത്വാൾ ആയിരുന്നു. അതായത് ഇന്നത്തെ ഡിജിപി. Family Portrait: Front row: Jawaharlal, Middle row: Lado Rani Zutshi, Motilal, Swarup Rani, Last row: Rameshwari Nehru, her... Continue Reading →

ഇടതുപക്ഷവും കപടഭരണഘടനാ സ്നേഹവും

കോമിൻഫോമിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ കമ്യൂണിസ്റ്റുകൾ കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്നുണ്ട് എന്ന് എ കെ ഗോപാലന്റെ മുഖത്തു നോക്കി തന്നെ സ്പീക്കറോട് വിളിച്ചു പറഞ്ഞത് ബിഹാറിൽ നിന്നുള്ള ഒരു എംപിയായിരുന്നു. ഇന്ത്യയുടെ സുരക്ഷയെക്കാൾ കമ്യൂണിസ്റ്റ് ഇന്റര്നാഷണലിൻറെ വിജയമാണ് അവരുടെ ലക്ഷ്യമെന്നും താമസിയാതെ അവർ നമ്മളെ ആക്രമിക്കുമെന്നും അന്ന് ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ജനങ്ങളുടെ ഇടയിൽ അഞ്ചാം പത്തികളായി പ്രവർത്തിക്കും എന്നുമയാൾ മുന്നറിയിപ്പായി പറഞ്ഞു. നമ്മുടെ സേനയ്ക്ക് വേണ്ട സംവിധാനങ്ങൾ ഇപ്പോൾ തന്നെ ഒരുക്കണം എന്നും അയാൾ ഓർമിപ്പിച്ചു 1952ൽ ജൂണ്... Continue Reading →

ഭരണഘടനയും ഇന്ത്യൻ കമ്യൂണിസ്റ്റുകളും

രാജ്യസഭാ ടിവിയുടെ യൂട്യൂബ് ചാനലിൽ പോയാൽ "സംവിധാൻ" എന്നൊരു സീരീസ് കിട്ടും. ഭരണഘടനാ നിർമാണ സഭ നടത്തിയ ചർച്ചകൾ ഒരു ഡോക്യുമെന്ററി ആയി നമുക്ക് കാണാം. ആ ചർച്ചകൾ ശരിക്കും പാര്ലമെന്റിനുള്ളിൽ നടക്കുന്ന സമയത്ത് ഇന്ത്യയിലെ അഞ്ചാം പത്തികൾ കൽക്കട്ട തിസീസുണ്ടാക്കി നടക്കുവായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വർഷം ഡിസംബറിൽ നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗം ഭാരതത്തിലെ ഗവൺമെന്റിനെ സായുധ സമരത്തിലൂടെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം അംഗീകരിച്ചു. കേന്ദ്രക്കമ്മിറ്റിയിലെ പതിന്നാലു പേരിൽ ഭൂരിപക്ഷം അംഗങ്ങളും ബി.ടി.... Continue Reading →

ഖുശ്വന്ത് സിങ്; മായികതയുടെ കൂട്ടുകാരൻ

പത്താംക്ലാസ് കഴിഞ്ഞ് സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ പടിയിറങ്ങുന്ന സന്തോഷവും ക്വസ്റ്റ്യന്‍ പേപ്പറുകളില്‍ നിന്നും കൂട്ടിയൊതുക്കിയ മാര്‍ക്കുകള്‍ അച്ഛന്റെ ഡയറിയില്‍ അവസാനത്തെ പേജിലിരുന്ന്‍ തുറിച്ചു നോക്കുന്ന വേവലാതിയും അടങ്ങുന്നതിനു മുന്നേയുള്ള ഒരു പ്രഭാതം അവസാനിച്ചത് കോളേജ് ഓഫ് സയന്‍സിലെ വീഞ്ഞപ്പെട്ടിപോലെ അടച്ചു കെട്ടിയ ഒരു ക്ലാസ്റൂമിലായിരുന്നു. വിരസമായ ബയോളജി ക്ലാസ്സുകളിലും സ്ഥാപിത താല്പര്യങ്ങളില്ലാത്ത ഫിസിക്സ് സെഷനുകളിലും ജീവിതം ഉന്തിത്തള്ളുമ്പോഴായിരുന്നു എണ്ണതേച്ച് ചീകിയൊതുക്കിയ മുടിയും ക്ലീഷേ ഗൌരവവുമായി ഒരു വൈയ്യാകരണന്‍, അതും ഇംഗ്‌ളീഷു ഭാഷക്കാരന്‍ ഒരു ഉച്ച ഉച്ചര സമയത്ത് ക്ലാസിലേക്ക്... Continue Reading →

Website Powered by WordPress.com.

Up ↑