നാരായണന്റെ വ്യക്തിപ്രശസ്തിയും തത്വമഹിമയും പതുക്കെപ്പതുക്കെ ദേശകാല സമുദായസീമകൾ കടന്ന് ലോകജയം സാധിച്ചു കൊണ്ടിരിക്കുന്ന കാഴ്ച നമ്മുടെ കൺമുന്നിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. പൂർവാഹ്നത്തിലെ ഇതിന്റെ കാന്തി വർധിച്ചുതന്നെ വരുന്നു. എങ്കിലും അതോടൊപ്പം അപരാഹ്നത്തിലെ നിഴൽ പോലെ ശ്രീനാരായണ സന്ദേശങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കലുകളും വേറെ നടക്കാതെയുമിരിക്കുന്നില്ല. അതിനാൽ ശ്രീനാരായണ ധർമത്തിന്റെ രക്ഷാഭടന്മാർ തത്വപ്രചാരണത്തിൽ നിത്യജാഗരൂകരായിത്തന്നെ കഴിയേണ്ടിയിരിക്കുന്നു. അവർ എന്നും ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ട്. 'ശ്രീനാരായണൻ ആര്' എന്ന ചോദ്യം. ഓരോ തലമുറയും ഈ ചോദ്യം ചോദിച്ചുകൊണ്ടായിരിക്കും ശ്രീനാരായണനെ സമീപിക്കുന്നത്.... Continue Reading →
മഹാസമാഗമത്തിന്റെ ശതാബ്ദി
ശിവഗിരിയിലെ വൈദികമഠത്തിന്റെ വരാന്തയിൽ മൂന്നു തഴപ്പായിട്ട് അവരിരുവരും ആസനസ്ഥരായി. കൂടെ ദീനബന്ധു സിഎഫ് ആൻഡ്രൂസും. സംഭാഷണം സംസ്കൃതത്തിലാകാമെന്നു മലയാളികളുടെ ഗുരുദേവനരുളി. തനിക്ക് ബംഗാളി കലർന്ന സംസ്കൃതമേ വശമുള്ളെന്നു ബംഗാളികളുടെ ഗുരുദേബും. അനന്തരം യഥാക്രമം കുമാരനാശാനും എൻ കുമാരനും ഇരുവരുടെയും ദ്വിഭാഷികളായി. വിവേകനന്ദസ്വാമികൾ 'ഭ്രാന്താലയ'മെന്നു വിശേഷിപ്പിച്ച മണ്ണിനെ ഇരുപതു കൊല്ലം കൊണ്ട് 'തീർത്ഥാലയ'മാക്കിയ നൈപുണ്യത്തിന്റെ മഹിമയെ ടാഗോർ വാനോളം പുകഴ്ത്തി. "സ്വാമി അവിടുന്ന് ഏറെ പ്രവർത്തിച്ചുവല്ലോ. കേരളമിന്ന് ഭ്രാന്താലയമല്ല. കേരളമിന്ന് ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായിരിക്കുന്നു" അദ്ദേഹം പറഞ്ഞു. 'നാം... Continue Reading →
മതേതരമാക്കൽ മഹാമഹത്തിൽ മറന്നുപോകുന്നത്
ശ്രീ നാരായണ ഗുരുദേവന്റെ കൃതികളിൽ അവസാനം രചിക്കപ്പെട്ട കൃതിയാണ് ഹോമമന്ത്രം. സമാധിയോട് അടുത്ത കൊല്ലങ്ങളിൽ അദ്ദേഹം പൂർത്തിയാക്കിയ ഒന്നാണ് ഈ കൃതി. ഭാരതത്തിന്റെ അനന്യമായ സംസ്കാരമാണ് യജ്ഞ സംസ്കാരം. എന്തോക്കെ നേടിയെടുക്കാം എന്നുള്ളതിനെക്കാൾ എനിക്കെന്തു നൽകാൻ കഴിയും എന്ന് ലോകത്തെ ചിന്തിപ്പിച്ച ദർശനം. അങ്ങനെ ത്യാഗബുദ്ധ്യാ രാഷ്ട്രജീവിതത്തിൽ ഇടപെട്ടു സമാജത്തെ പരിപോഷിപ്പിക്കുന്ന ഈ ദർശനംവൈദികമായ വെറുമൊരു ക്രിയാകർമ പദ്ധതിയായി അധഃപതിച്ചുപോയപ്പോൾ അതിൽനിന്നും വീണ്ടും ജ്ഞാനത്തെ യജ്ഞ സംസ്കൃതിയിൽ പുനഃപ്രതിഷ്ഠിച്ചുകൊണ്ട്, ആത്മസാക്ഷാത്കാരം നേടിയ നാരായണ ഋഷീശ്വരൻ ദർശിച്ച മന്ത്രഗണമാണ്... Continue Reading →